Sunday, 11 August 2013




നിളയുടെ പുത്രി     


നിളതന്‍ മാനസപുത്രിയായവള്‍
എന്‍ കവിതയ്ക്ക് പ്രണയം ചാലിച്ചവള്‍നീ
എന്നിലെങ്ങും സൗരഭ്യമാര്‍ന്നോരാ
ചെന്തമാരപ്പൂവു നീ .........

കരയോടു കിന്നാരം ചൊല്ലിയെത്തിടും
മാരുതന്‍ തന്‍ ലാളനയേറ്റു മിഴി കൂമ്പിയവള്‍
താതനാം അരുണന്റെ ചുമ്പനമേറ്റുണര്‍ന്നവള്‍
ഓമലേ നിന്‍ സൌന്ദര്യമെന്നെ വാചാലനാക്കിടുനെന്നും

മാരുതന്‍ പാടുന്ന പാട്ടിന്നു 
താളത്തില്‍ ആടികളിക്കും നിന്‍
നൃത്തലാസ്യ ഭാവങ്ങള്‍ 
അംഗനമാരെയും ലജ്ജിതരാക്കിടുന്നു


കരിവണ്ടിനും ശലഭത്തിനുമൊന്നായ്‌
മാധുര്യം പകര്‍ന്നിടും നിന്‍
മനസ്സിന്‍ ഏകതാഭാവമാണിന്നു
എനിക്ക് ഏറെയിഷ്ട്ടം

ചേറില്‍ വളര്‍ന്നവളെങ്കിലും
കരിവീരന്റെ ചുമലിലേറി നാട് ചുറ്റാന്‍ 
എത്തിടും തേവാരമൂര്‍ത്തി തന്‍ മാല്യമായതും
നിന്‍ മനസ്സിന്‍ നൈര്‍മല്യമെന്നെ പറയാവതുള്ളൂ

നിന്നെ പ്രണയിക്കുവാന്‍ ഏറെ 
കൊതിച്ചിടുന്നു ഞാന്‍ എന്നോമലേ
എങ്കിലും നിന്നെ പുല്‍കിടുവാന്‍
ഈ ജന്മ സുകൃതങ്ങള്‍ഒക്കെയും പോരാതെയായിടുന്നു

മാനവനാണെന്നെനിക്കിന്നു
ഊറ്റം കൊള്ളുവനാകില്ലോമലെ 
നീയില്ലാതെ വ്യര്‍ത്ഥമീ ജന്മവും 
വിളവറിയാത്തൊരു തരിശു ഭൂമി പോല്‍ 



നിനക്കായ്‌........



മഴ തോര്‍ന്ന രാവില്‍ 
തേവരെ തൊഴുതു മടങ്ങും
പെണ്മണി നാണമാര്‍ന്നോരാ
നിന്‍ മുഖം കണ്ടു ഞാന്‍

നിന്‍ കുറുനിര ചേര്‍ന്നോരാ
നെറ്റി തടത്തില്‍ തെളിയും 
ചന്ദനക്കുറിതന്‍ സൗരഭം 
കാറ്റില്‍ പരന്നു പോയ്‌


നിന്‍ അഴകാര്‍ന്നോരാ
പാദത്തില്‍ കിലുങ്ങിടും 
പാദസരത്തിന്‍ നാദമെപ്പഴോ
എന്‍ ജീവതാളമായ്

പിന്നെപ്പൊഴോ  നാമൊന്നായ്
നിന്‍ കാര്‍കൂന്തലില്‍  നിന്നടരും 
കാച്ചെണ്ണ തന്‍ ഗന്ധമെന്‍ 
ജീവഗന്ധമായ് മാറിയൊരു രാവില്‍

ജീവിതത്തില്‍ ഏറെ തളിരുകള്‍  
പൂവിട്ടുവെങ്കിലും ഓമലേ 
ഈ ജീവിത സന്ധ്യയിലും 
നിന്നെ ഏറെ പ്രണയിക്കുന്നു സഖി..