Saturday, 13 September 2014





കാത്തിരിപ്പ് 






എന്‍ ഹൃദയ മുരളി പാടുന്നു
  താരുണ്യമേ  നിന്‍  സ്തുതി കീര്‍ത്തനം 
 ഞാനറിയാതെന്നുള്ളില്‍ 
ഉണര്‍ന്ന വേണു ഗാനമേ നീ
 അറിയാതെ പോയെന്‍ ആത്മ നൊമ്പരം 

നിൻ  പുഞ്ചിരിയാം
 പാൽക്കടലിലാറാ ടാൻ 
കൊതിച്ചോരെന്നെ 
മുൾപ്പടർപ്പിൽ ഉപേക്ഷിപ്പതെന്തേ 

പാറും ശലഭങ്ങല്ക്കിടയിൽ വെറുമൊരു 
ഭ്രമരമായതെൻ  ജന്മദോഷം 
അഴകേറും ശലഭത്തോടു മന്ദഹസിച്ച നീ 
ഭ്രമരമാമെന്നുള്ളറിയാഞ്ഞതെന്തേ 

ഒരുനാൾ നിൻ സൌന്ദര്യത്തിലും 
ഏറെ എന്നെ മദിപ്പിച്ചത് 
നിന് മനസ്സിൻ  തേനൂറും നന്മയെ 
  
കാലമേറിടും
മിഥ്യയെ വെടിഞ്ഞു സത്യമാം 
മരണത്തെ പുല്കിടും നേരത്തെങ്കിലും 
നിന്നോടോന്നായ്  മണ്ണിതിൽ ചേരുവാൻ 
നീയെന്നെ അറിയാതെ പോയൊരു നേരത്ത് 
പാതി മൃതിയായൊരെൻ ഹൃദയവുമായ് 
ഞാൻ കാത്തിരിക്കും 

കലർപ്പില്ലാത്ത പ്രണയത്തിന്റെ 
സ്പന്ദിക്കുന്ന സ്മാരകമായിടട്ടെ ഞാൻ 
കാലയവനികയ്ക്കും മായ്ക്കാൻ കഴിയാത്ത 
അപൂർവ്വ  സുന്ദര സ്മാരകം 

ഒരു വിലാപം പോലെ


ഒരു വിലാപം പോലെ 

ഭൂമിയും കേഴുന്നു ഒരിറ്റുദാഹജലത്തിനായ്‌ 
ധൂളികൾ പാറിടുന്നു നൊമ്പരമായ് ഭൂതലത്തിൽ 
ആരെയോ പേടിച്ചു ശ്യാമമേഖങ്ങൾ 
എങ്ങോപോയ്‌ മറഞ്ഞിടുന്നു 
    

            പച്ചവിരിച്ചൊരീ  ഭൂകന്യയെ
           കാട്ടളനീതികൊണ്ടമ്പെയ്തു 
           വിവസ്ത്രയാക്കിടുന്നു 
         ച്ചുട്ടുപോള്ളുന്നോരാ തീഗോളമാക്കിടുന്നു 

ആരീ ക്രൂരതക്കുത്തരം നല്കിടും 
മാനുഷർ മൃഗതുല്യരായ്- 
മാറിടുന്നു.  സർവ്വനാശത്തിനും-
ഹേതുവായ് തീർന്നിടുന്നു 

സംസ്കൃതിയിലൂറ്റം  കൊള്ളുമീ 
മാനുഷർ  ഒരിറ്റു ജലവും 
ജീവന്നു ഹേതുവായ് തീരുന്ന 
നേരത്തും വിലപേശിടുന്നു 


ഋതുഭേതങ്ങൾ തെറ്റി 
തുമ്പകൾ പൂക്കാതെയായ് 
ദേശാടനക്കിളികൾ 
വിരുന്നെത്താതെയായ്

കാട്ടിൽനിന്നും വന്നവൻ
കാടത്വമേറി 
വീണ്ടും കാട്ടിലേക്ക് 
മടങ്ങിടുന്നു 

മാറ്റമുണ്ടാകേണമീ   നാട്ടിൽ 
പുതുതലമുറ ഉണർന്നിടെണം 
പച്ചപ്പിനെ സ്നേഹിക്കുന്ന 
ഒരു വിലാപം പോലെ

ഭൂമിയും കേഴുന്നു ഒരിറ്റുദാഹജലത്തിനായ്‌
ധൂളികൾ പാറിടുന്നു നൊമ്പരമായ് ഭൂതലത്തിൽ
ആരെയോ പേടിച്ചു ശ്യാമമേഖങ്ങൾ
എങ്ങോപോയ്‌ മറഞ്ഞിടുന്നു
   

            പച്ചവിരിച്ചൊരീ  ഭൂകന്യയെ
           കാട്ടളനീതികൊണ്ടമ്പെയ്തു
           വിവസ്ത്രയാക്കിടുന്നു
         ച്ചുട്ടുപോള്ളുന്നോരാ തീഗോളമാക്കിടുന്നു

ആരീ ക്രൂരതക്കുത്തരം നല്കിടും
മാനുഷർ മൃഗതുല്യരായ്-
മാറിടുന്നു.  സർവ്വനാശത്തിനും-
ഹേതുവായ് തീർന്നിടുന്നു

സംസ്കൃതിയിലൂറ്റം  കൊള്ളുമീ
മാനുഷർ  ഒരിറ്റു ജലവും
ജീവന്നു ഹേതുവായ് തീരുന്ന
നേരത്തും വിലപേശിടുന്നു


ഋതുഭേതങ്ങൾ തെറ്റി
തുമ്പകൾ പൂക്കാതെയായ്
ദേശാടനക്കിളികൾ
വിരുന്നെത്താതെയായ്

കാട്ടിൽനിന്നും വന്നവൻ
കാടത്വമേറി
വീണ്ടും കാട്ടിലേക്ക്
മടങ്ങിടുന്നു

മാറ്റമുണ്ടാകേണമീ   നാട്ടിൽ
പുതുതലമുറ ഉണർന്നിടെണം
പച്ചപ്പിനെ സ്നേഹിക്കുന്ന
മനസ്സുമുണ്ടായിടെണം
 

   

Friday, 21 February 2014


രോഹിണി മഹോത്സവം 



കരിമരത്തിങ്കലിന്നു
ശ്രീ ഭദ്രക്കു  ആട്ടത്തിരുനാൾ
ഉണ്മയാം ചന്ദനം ചാർത്തി  വിളങ്ങിടും
അമ്മതൻ  രോഹിണി മഹോത്സവം

ആൽത്തറയിലിന്നാ  കുരവമേളങ്ങളുണർന്നു 
താലങ്ങളേന്തി അംഗനമാർ നിരന്നു 
നിറപറകളും കതിനകളും നിന് വരവിനായ് കാതോർത്തു 
താളത്തിലാടിടും  നിൻ  ആനന്ദ നൃത്തം  ദർശിച്ചു ദേവി 

സായം സന്ധ്യയിൽ  നിനക്കായ്‌  ദേവി
കാളകൾ  കുതിരകൾ  മേളങ്ങളൊക്കെയായ്
തിരുമുൻപിൽ കാണിക്ക വെച്ചു ദേവി
എൻ മനസ്സും നിനക്കായ് ആടി പൂക്കാവടി

ഇത്രയെല്ലാം നീ തന്നീടുകിലുമമ്മേ
വരും ജന്മങ്ങളിലും ഈ തിരുനടയിലെ
തുളസിമലരാകുവാൻ അനുഗ്രഹിച്ചെങ്കിൽ
നിൻ  തൃക്കാൽക്കലെ അർച്ചനാപുഷ്പമാകാൻ കഴിഞ്ഞുവെങ്കിൽ 

Tuesday, 8 October 2013

ചെമ്പനീര്‍പ്പൂവ്

നിന്നെ സ്നേഹിക്കുവാനാകില്ല 
എനിക്ക്കൊരിക്കലും
വഞ്ചനതന്‍ കാരമുള്ളിനെ മറച്ചു 
മന്ദസ്മിതം തൂകിടും ചെമ്പനീര്‍ പൂവേ

നിന്‍  സൗന്ദര്യം മലരമ്പനെയും
മദിപ്പിക്കുന്നതാകിലും 
നിന്‍ സൗരഭം വറ്റിടാത്ത താകിലും
എനിക്ക് നിന്നോടു പൊറുക്കുവാനാകില്ല  പൂവേ 

നിന്‍ പുഞ്ചിരിയില്‍ മയങ്ങിയവരെയോക്കയും 
നിന്നെ സ്നേഹിച്ചവരെയോക്കെയും
പൈദാഹമേറിവന്ന ഭ്രമരവീരനെയും 
നീ നിന്‍ കാരമുള്ളാല്‍ വേദനിപ്പിച്ചതല്ലേയുള്ള

ക്ഷണികമാം മായതന്നില്‍ 
ഭ്രമിച്ചവരാരും വേദന തന്‍ 
ആഴം അറിയാതിരുന്നിരിക്കില്ല
എന്നോരാ പ്രപഞ്ച സത്യം 

എങ്കിലും എനിക്കാവില്ല 
വാഴ്ത്തി പാടുവാന്‍ നിന്നെ 
തുളസിതന്‍ നൈര്‍മല്യവും 
ത്യാഗവും നിന്നിലുണ്ടാകുന്ന കാലം വരെ .

Sunday, 11 August 2013




നിളയുടെ പുത്രി     


നിളതന്‍ മാനസപുത്രിയായവള്‍
എന്‍ കവിതയ്ക്ക് പ്രണയം ചാലിച്ചവള്‍നീ
എന്നിലെങ്ങും സൗരഭ്യമാര്‍ന്നോരാ
ചെന്തമാരപ്പൂവു നീ .........

കരയോടു കിന്നാരം ചൊല്ലിയെത്തിടും
മാരുതന്‍ തന്‍ ലാളനയേറ്റു മിഴി കൂമ്പിയവള്‍
താതനാം അരുണന്റെ ചുമ്പനമേറ്റുണര്‍ന്നവള്‍
ഓമലേ നിന്‍ സൌന്ദര്യമെന്നെ വാചാലനാക്കിടുനെന്നും

മാരുതന്‍ പാടുന്ന പാട്ടിന്നു 
താളത്തില്‍ ആടികളിക്കും നിന്‍
നൃത്തലാസ്യ ഭാവങ്ങള്‍ 
അംഗനമാരെയും ലജ്ജിതരാക്കിടുന്നു


കരിവണ്ടിനും ശലഭത്തിനുമൊന്നായ്‌
മാധുര്യം പകര്‍ന്നിടും നിന്‍
മനസ്സിന്‍ ഏകതാഭാവമാണിന്നു
എനിക്ക് ഏറെയിഷ്ട്ടം

ചേറില്‍ വളര്‍ന്നവളെങ്കിലും
കരിവീരന്റെ ചുമലിലേറി നാട് ചുറ്റാന്‍ 
എത്തിടും തേവാരമൂര്‍ത്തി തന്‍ മാല്യമായതും
നിന്‍ മനസ്സിന്‍ നൈര്‍മല്യമെന്നെ പറയാവതുള്ളൂ

നിന്നെ പ്രണയിക്കുവാന്‍ ഏറെ 
കൊതിച്ചിടുന്നു ഞാന്‍ എന്നോമലേ
എങ്കിലും നിന്നെ പുല്‍കിടുവാന്‍
ഈ ജന്മ സുകൃതങ്ങള്‍ഒക്കെയും പോരാതെയായിടുന്നു

മാനവനാണെന്നെനിക്കിന്നു
ഊറ്റം കൊള്ളുവനാകില്ലോമലെ 
നീയില്ലാതെ വ്യര്‍ത്ഥമീ ജന്മവും 
വിളവറിയാത്തൊരു തരിശു ഭൂമി പോല്‍ 



നിനക്കായ്‌........



മഴ തോര്‍ന്ന രാവില്‍ 
തേവരെ തൊഴുതു മടങ്ങും
പെണ്മണി നാണമാര്‍ന്നോരാ
നിന്‍ മുഖം കണ്ടു ഞാന്‍

നിന്‍ കുറുനിര ചേര്‍ന്നോരാ
നെറ്റി തടത്തില്‍ തെളിയും 
ചന്ദനക്കുറിതന്‍ സൗരഭം 
കാറ്റില്‍ പരന്നു പോയ്‌


നിന്‍ അഴകാര്‍ന്നോരാ
പാദത്തില്‍ കിലുങ്ങിടും 
പാദസരത്തിന്‍ നാദമെപ്പഴോ
എന്‍ ജീവതാളമായ്

പിന്നെപ്പൊഴോ  നാമൊന്നായ്
നിന്‍ കാര്‍കൂന്തലില്‍  നിന്നടരും 
കാച്ചെണ്ണ തന്‍ ഗന്ധമെന്‍ 
ജീവഗന്ധമായ് മാറിയൊരു രാവില്‍

ജീവിതത്തില്‍ ഏറെ തളിരുകള്‍  
പൂവിട്ടുവെങ്കിലും ഓമലേ 
ഈ ജീവിത സന്ധ്യയിലും 
നിന്നെ ഏറെ പ്രണയിക്കുന്നു സഖി..

Tuesday, 16 July 2013

ദര്‍ശനം

എന്‍  മനമിന്നോരിടക്കയായ്
പാടുന്നു ദേവി നിന്‍ ഗാനാലാപം
അറിയാതെ ചെയ്തോരു പാപങ്ങളെല്ലാം
കനിവോടെ നീക്കി അനുഗ്രഹിക്കമ്പേ

കരിമരത്തിങ്കലെ ശ്രീകോവിലില്‍ വാഴും
സ്നേഹസ്വരൂപിണി തമ്പുരാട്ടി
ദു:ഖ ഭാരങ്ങളാല്‍ നീറും മനസ്സിനെ
മന്ദസ്മിതത്താല്‍ പാലാഴിയാക്കും മഹേശ്വരി

ദേവി മനോഹരി അവിടുത്തെ  ദര്‍ശനം
അടിയന്നു  എന്നും ജീവാമൃതം
ഇന്നെന്‍ മനവും തുടിക്കുന്നു ദേവി
ദര്‍ശനം നല്‍കി അനുഗ്രഹിക്കമ്മേ